Monday, 16 January 2012

ചില പെണ്‍കഥകള്‍ ....

ക്ലോസപ്പ് പുന്ജിരിയുമായി വന്നു ,അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുന്ന അപ്പാപ്പന്മാരെയും അമ്മാമ്മമാരെയും ചാക്കിലാക്കി പോളിംഗ് ബൂത്തിലെത്തിച്ചു ജയിച്ചു കയറിയ സ്ഥാനാര്‍ഥിയെ അല്ല വാര്‍ഡ്‌ മെമ്പറെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടാത്ത അവസ്ഥക്ക് ഒരു മാറ്റമുണ്ടാക്കിയത് ജനകീയാസൂത്രണം വഴിയാണ് എന്ന് വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍ ....മെമ്പറെ അന്വേഷിക്കാന്‍ ജയിപ്പിച്ചു വിട്ടവരും അത് വരെ ശ്രമിച്ചിരുന്നില്ല എന്ന
താണ് വാസ്തവം....ചുരുങ്ങിയ പക്ഷം എന്‍റെ നാട്ടിലെങ്കിലും....പദ്ധതി പ്രകാരം വിതരണം ചെയ്ത ആടും കോഴിയുമൊക്കെ തീന്‍ മേശയിലെ വിഭവങ്ങള്‍ ആയെങ്കിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല...ഇന്നിപ്പോ കുടുംബ ശ്രീ ആയി...സ്വയം തൊഴിലുറപ്പ് പദ്ധതിയായി......അത് കൊണ്ട് അതിനെ കുറിച്ചാകാം കഥ... ഞാന്‍ പറയാന്‍ പോകുന്ന കുടുംബശ്രീയിലെ പെണ്മണികള്‍ ഞായറാഴ്ച സമ്മേളിച്ചിരുന്നത് പോര്മുഖത്തു ശത്രു രാജ്യങ്ങള്‍ നേര്‍ക്ക്‌ നേര്‍ വരുന്നതിനെ അനുസ്മരിപ്പിച്ചിരുന്നു....ഒരാള്‍ പറയുന്നതിനെ അടുത്തയാള്‍ വെട്ടും...ഇടയ്ക്ക് വീടുകളില്‍ നിന്ന് പുരുഷ പ്രജകള്‍ തല പുറത്തേക്കിട്ടു കാത്തു കൂര്‍പ്പിക്കും....തന്റെ ഭാര്യയുടെ ശബ്ദമാണോ ഉയര്‍ന്നു കേള്‍ക്കുന്നത് എന്നറിയാന്‍ .....ചില നേരം സെക്രെട്ടരിയുടെ എകാതിപത്ത്യം അംഗീകരിച്ചു തരാന്‍ പട്ടില്ലായെന്നു എല്ലാരും കൂടി ഒത്തൊരുമിച്ചു പറയുന്നത് കേള്‍ക്കാം....അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച യുദ്ധം തുടങ്ങി...പരസ്പരം പോരടിച്ചു ക്ഷീണിച്ചപ്പോള്‍ ചിലര്‍ വാക്കൌട്ട് നടത്തി...അവസാനം സെക്രെട്ടറി മാത്രം ബാക്കിയായി...സമയം പോയി...ആരും തിരിച്ചു വരുന്നില്ല....സെക്രട്ടറി ഓരോരുത്തരുടെ വീട്ടില്‍ പോയി വിളി തുടങ്ങി....ഒന്ന് വാന്നെ...യോഗം അവസാനിപ്പികാനുള്ളതാ...ഇല്ലാ ഇല്ലാ ഇല്ലാ...എല്ലാരുടെയും മറുപടി ഒന്നായിരുന്നു...പിന്നെ കണ്ട കാഴ്ച ഇതാണ്....പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു , ദേശീയ ഗാനം ഒറ്റയ്ക്ക് പാടി ഈ യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു ഞങ്ങള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നവര്‍ക്ക് തല കുത്തി നിന്ന് ചിരിക്കാന്‍ വകയൊപ്പിച്ചാണ് സെക്രെട്ടറി യോഗനടപടികള്‍ പൂര്‍ത്തിയാക്കിയത്....
ചാറ്റല്‍ മഴയുള്ളൊരു ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറെ പെണ്മണികള്‍ ചേര്‍ന്ന് ഒരു കാന വൃത്തിയാക്കുന്നു നഗരത്തിലെ അഴുക്കു നിറഞ്ഞ കാനയല്ല...മണ്ണും മണലും നിറഞ്ഞു പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു കാന ...മണ്ണ് തോണ്ടി കരയിലിടുന്നുണ്ട്‌ എല്ലാരും...രണ്ടു ദിവസം കഴിഞ്ഞു അത് വഴി പോകുമ്പോള്‍ എല്ലാ മണ്ണും വീണ്ടും കാനക്കകത്ത് തന്നെ വീണു കിടക്കുന്നു ...ആ കലാപരിപാടിയായിരുന്നു സ്വയം തൊഴിലുറപ്പ് പദ്ധതി...നാളെയും കോരാന്‍ വല്ലതും വേണമല്ലോ....ആ പെണ്മണികള്‍ സ്വയം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു...ഇതൊക്കെയാണെങ്കിലും പെന്മാനികളെ..നിങ്ങള്‍ ബുദ്ധി ശാലികളാണ് ....കേരളത്തില്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും അമ്പതു ശതമാനം കിട്ടാന്‍ യോഗ്യരാണ്‌... നിങ്ങള്‍ ...ഇതൊരു കഥ മാത്രം...കെരുവിക്കരുതെ...

No comments:

Post a Comment