Tuesday, 24 January 2012

ചില കൊടിച്ചി കഥകള്‍

സമര്‍പ്പണം....മുഴുത്ത അയലക്കഷണത്തില്‍ പുരട്ടിയ വിഷത്തിനാല്‍ ചതിക്കപ്പെട്ട ജിമ്മി പട്ടിക്ക്.....


പ്രിയമുള്ളവരേ....ഞാന്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ചില നായകളെ കുറിച്ചാണ്.....തിന്നുന്ന ചോറിനു നന്ദി കാണിക്കുമെന്നു

പഴമക്കാരും പുതുമക്കാരും സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൃഗമായത് കൊണ്ടാകണം....... ഉന്നതകുലജാതരുമായി അത്ര പരിചയം

എനിക്ക് പോരാ...അത് കൊണ്ട് കൊടിച്ചികളെക്കുരിച്ചാണ് പറയുന്നത്........


1 .ഒന്നാം കൊടിച്ചി....യു പി സ്കൂള് കാലത്ത് ഒരു കൊട്ടേഷന്‍ കിട്ടി....വീടിനടുത്തെ ലീലാമ്മ ചേടത്തിയുടെ വീട്ടില്‍ സസുഖം

കഴിഞ്ഞു കൊണ്ടിരുന്ന ഒന്നാം കൊടിച്ചിക്കു ജീവിതത്തില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിടേണ്ടി വന്നു....വധ ശിക്ഷക്കാണ്

വീട്ടുകാര്‍ വിധിച്ചത്...ആരാച്ചാരായി നിയോഗിക്കപ്പെട്ടത് ഞാനും...രണ്ടു രൂപയാണ് കൂലി.....കൊടിച്ചിയെ ചാക്കിലാക്കി പുഴയില്‍ തള്ളണമെന്നാണ് നിര്‍ദേശം.....അങ്ങനെ കൊടിച്ചിയെ ചാക്കിലാക്കി പുഴയില്‍ തളളാന്‍ വഞ്ചിയില്‍ കയറി

നടുപ്പുഴയിലെതിയപ്പോള്‍ മനസാക്ഷി രണ്ടു കുത്ത് കുത്തി....നീ, നീന്തല്‍ പഠിക്കാന്‍ നോക്കണ നേരത്ത് വെള്ളം കുടിച്ചു കണ്ണ്

തള്ളാരുണ്ടല്ലോ...ഇതും ഒരു ജീവിയല്ലേ...ശരിയാണല്ലോ....കൊട്ടേഷന് പണം വാങ്ങിപ്പോയതും സിപ് അപ്പിന്റെ രൂപത്തില്‍

വയറിനു അകത്തു പോയതും ഒരു നിമിഷം മറന്നു...കൊടിച്ചിയെയും കൊണ്ട് വീണ്ടും വീണ്ടും കരയിലെത്തി...പുഴയുടെ സമീപം അന്ന്

വലിയകാടാണ്.....പള്ളി വക സ്ഥലം ആളനക്കമില്ലാതെ കാടായി തീര്‍ന്നിരിക്കുന്നു....വീട്ടില്‍ നിന്നും ദൂരെയുള്ള കാട്ടിലേക്ക്

ഇവനെയങ്ങു നാട് കടത്താം...ചാക്ക് കെട്ടിന്റെ വള്ളി അല്പം അയച്ചിട്ട് ഞാന്‍ സൈക്കിളില്‍ കയറി പാഞ്ഞു ലീലാമ്മ ചേടത്തിയാരുടെ

വീട്ടിലേക്ക്......കൊടിച്ചി കൂടെ

വരരുതല്ലോ... നിര്‍ദാക്ഷിണ്യം കൊടിച്ചിയെ പുഴയില്‍ തള്ളിയത് ലീലാമ്മചേടത്തിയോടുംമക്കളോടും വിവരിച്ചു അവിടെ

നിന്ന് സ്ഥലം വിട്ടു....രണ്ടു ദിവസം കഴിഞ്ഞു പള്ളി ഗ്രൗണ്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കവേ കൂട്ടുകാരന്‍ സിയാദ് പറഞ്ഞു...

ലീലാമ്മ ചേടത്തി അന്വേഷിക്കുന്നുവെന്ന് ....ഞാന്‍ വിചാരിച്ചു ..പുതിയ വല്ല കൊട്ടേഷനുമാണോ ???. ഞാനവനോട്

എന്തിനാന്നു വല്ലതും പറഞോടാന്ന് അന്വേഷിച്ചു....ഞാനെന്ന

പ്രൊഫെഷണല്‍ കില്ലര്‍ ക്രൂരമായി കൊലപ്പെടുത്തിയ കൊടിച്ചി വഴിയൊന്നും തെറ്റാതെ വീട്ടിലെത്തി അതിന്റെ പതിവ് കിടപ്പ്

സ്ഥലത്ത് വിശ്രമിക്കുന്നുണ്ട് പോലും......കാലമേറെ കഴിഞ്ഞു ചെടത്തിയാരുടെ ഓര്‍മയ്ക്ക് പരിക്കേല്‍ക്കുന്നതു വരെ

റൂട്ട് തെറ്റിചു ഞാന്‍ ഗതാഗതം തുടര്‍ന്നു പോന്നു ...... ( തുടരും )

Friday, 20 January 2012

അഭിനയങ്ങള്‍ പാളിച്ചകള്‍.....

ഗായകര്‍ പാടി അഭിനയിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഏര്‍പ്പാടല്ല....ഗാന ഗന്ധര്‍വന്‍ കായംകുളം കൊച്ചുണ്ണിയില്‍ നല്ല സുറുമ എന്ന് നൃത്ത ചുവടുകള്‍ വച്ച് പാടി അഭിനയിച്ചിട്ടുണ്ട്....എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ എന്ന് അച്ചാണിയിലും ഗന്ധര്‍വന്‍ പാടി അഭിനയിച്ചു...ഈ തലമുറയിലെ വിജയ്‌ യേശുദാസ് മുതല്‍ സ്റ്റാര്‍ സിങ്ങര്‍ പിള്ളാര് വരെ സിനിമയില്‍ പാടി അഭിനയിക്കുന്നുണ്ട്...എം ടി യുടെ തൂലികയില്‍ വിരിഞ്ഞ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില് ഗായകന്‍ ജയചന്ദ്രന്‍ അവതരിപ്പിച്ച നമ്പൂതിരി വേഷം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു....ഉള്ളിലെ അഭിനയ ശേഷി മാഷ്‌ അന്നേ പ്രകടമാക്കിയതാണ്.....കാലമെത്ര കടന്നു പോയി....സംഗീത മത്സരങ്ങള്‍ യുവജനോത്സവ വേദികളില്‍ നിന്ന് വിഡ്ഢിപ്പെട്ടിക്കകത്തായി....മൊബൈല്‍ യുഗത്തില്‍ വിധി നിര്‍ണ്ണയിക്കാന്‍ പ്രേക്ഷകന്റെ എസ് എം എസ് വേണമെന്ന അനിവാര്യമാണെന്ന
ഇടക്കിടെ അവതാരകക്കിളിയുടെ മുറവിളിയും ..... എല്ലാ ചാനലിലും മത്സരമാണ്....ഇതിനിടക്ക് രേറ്റിംഗ് താഴെപ്പോകാതിരിക്കാന്‍ എന്തൊക്കെ പെടാപ്പാടാണ്...കണ്ണ്
എല്ലാം പ്രേക്ഷകന്റെ തീരുമാനതിനനുസരിച് വിധികളായി മാറുന്നു...നാല് ചക്രം കൂടുതല്‍ കിട്ടുമ്പോ ചാനല്‍ മാറുന്ന സംഗതി ഉള്ളവരും, ഇല്ലാത്തവരും പറയുന്ന വിമര്‍ശനങ്ങല് കേട്ട് സംഗീത ആസ്വാദനം ശീലമാക്കിയവരാന് നമ്മള്‍....സ്റീഫന്‍ ദേവസ്സിയുടെ മാന്ത്രിക വിരലേട്ടു തുടക്കം കുറിച്ച അമ്മ ചാനലിലെ പാട്ട് മത്സരത്തിനു പാടാന്‍ കൊലവെരിയുമായി വന്ന പയ്യന്റെ മുന്നില്‍ ജയചന്ദ്രന്‍ മാഷ്ന്റെ പ്രകടനം ...ഹോ......അദ്ദേഹത്തിന് ആ ഗാനം ബോധിച്ചില്ലാത്രെ....അമ്മ ചാനലില്‍ കൊലവെരി പാടേണ്ട ആവശ്യമില്ല പോലും..ഞാന്‍ പോവ്വാ ന്നു പറഞ്ഞു നടുത്തളത്തില്‍ ഇറങ്ങിയ ആള് ,പാട്ട് കഴിഞ്ഞു ഏറ്റവും കൂടുതല്‍ മാര്‍ക്ക് ദാനം ചെയ്തത് ആര് രചിച്ച സ്ക്രിപ്റ്റിന്റെ പിന്ബലത്തിലാണ്....ഉദാത്തമായ സൃഷ്ട്ടിയല്ല കൊലവെരിപ്പാട്ടെങ്കിലും രണ്ടു കോടി ആളുകള്‍ കണ്ടതും രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ പാട്ടുകാരന് വിരുന്നു നല്കിയതും ഈ സൃഷ്ട്ടി തീരെ മോശമല്ല എന്ന പൊതു അഭിപ്രായത്തിന്റെ പ്രതിഫലനമായിട്ടെങ്കിലും കാണേണ്ടതായിരുന്നു...ഇനി കൊതിക്കെരുവാണോ....പുതിയ കാലത്തിനു ചേരാത്തത് കൊണ്ടാണോന്നറിയില്ല....അതില്‍ മാഷിന്റെ അഭിനയം മോശമായിരുന്നു...നാടകീയത മുഴച്ചു നിന്നിരുന്നു....നന്നാക്കാനുണ്ട്.. അഭിനയം പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴുമുണ്ട്....ചുരുക്കം ഇത്രേയുള്ളൂ...സംഗതി പോരാ...

Wednesday, 18 January 2012

ചില ഹെല്‍മെറ്റ്‌ വിശേഷങ്ങള്....

ഒരു ഇരുചക്ര വാഹനം സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത് കുറെ വര്ഷം മുന്നേയാണ്‌.............വണ്ടി ഓടി തുടങ്ങിയപ്പോഴേ പോലീസ് ട്രെയിനിങ്ങിനുള്ള കത്ത് വന്നു....ട്രെയിനിംഗ് ക്യാമ്പില്‍, യമഹ ബൈക്ക് ഓടിച്ചു നടക്കുന്നത് സ്വപ്നം കാണാനല്ലേ പറ്റു...ട്രെയിനിങ്ങിന്റെ ആദ്യ ഘട്ട ഇടവേളക്കു കണ്ണൂര് നിന്ന് നാട്ടിലേക്ക് തീവണ്ടി കയറുമ്പോള്‍ വണ്ടിയോടിച്ചു നടക്കുന്നതിന്റെ ത്രില്ലായിരുന്നു മനസ്സില്‍.....നാട്ടിലെത്തിയപ്പോള്‍ എനിക്കായി ഒരു ഹെല്‍മെറ്റ്‌ കരുതിയിരുന്നു പിതാവ്....കൊള്ളാം......അളവ് കൃത്യമാണ്...ഹെല്‍മെറ്റ്‌ ഉപയോഗിക്കനമെന്നുള്ള നിയമം ഇന്നത്തെയത്ര കര്‍ശനമല്ലാതിരുന്നിട്ടു കൂടി ഞാന്‍ ഹെല്‍മെറ്റ്‌ വച്ച് യാത്ര ചെയ്തു....ദൂരങ്ങള്‍ ഒരു പാട് പിന്നിട്ടു....ഒരു രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ 
പോയ എന്നെ എന്നെക്കാള്‍ ജോലിത്തിരക്കുളള ഒരുവന്റെ കാറ് ഒരു അമ്പസ്സദര്‍ കാറിന്റെ ഇടതു വശത്ത് കൂടെ ഓവര്‍ ടേക്ക് ചെയ്തു ഇടിച്ചു തെറിപ്പിച്ചപ്പോഴും ആകാശ കാഴ്ച കണ്ടു ഭൂമിയിലേക്ക്‌ തലയടിച്ചു ക്രാഷ് ലാണ്ടിംഗ് നടത്തിയപ്പോഴും എന്റെ തല ഹെല്മെടിനുള്ളില്‍ സുരക്ഷിതമായിരുന്നു.ഹെല്‍മെറ്റിന്റെ മുന്‍ഭാഗത്ത്‌ നിന്ന് ടാര്‍ റോഡ്‌ കൊണ്ട് പോയ പ്ലാസ്റിക് കണ്ടു ആലോചിച്ചു ഞെട്ടിയിടുണ്ട്...എന്റെ തലയായിരുന്നു എങ്കില്‍ എന്താകുമായിരുന്നു...ഒരു വിവാഹ പാര്‍ട്ടി നടക്കുന്നിടത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നിടത്ത് വാഹനം ഒതുക്കി ഹെല്‍മെറ്റ്‌ അതില്‍ കൊളുത്തി നീങ്ങുമ്പോള്‍ ഒരു ഉള്‍വിളി...ആരെങ്കിലും അടിച്ചു മാറ്റിയാലോ????.....പതുക്കെ വാഹനത്തില്‍ നിന്നൂരി ഹാളിന്റെ ഒരു മൂലയിലുള്ള വാതിലിനു മറയില്‍ ഒളിപ്പിച്ചു വച്ചു...കൊള്ളാം ...എല്ലാം ഭദ്രമായി...സുഭിക്ഷമായ ഭക്ഷണമൊക്കെ കഴിഞ്ഞു സുഹൃത്തുക്കളോട് യാത്ര പറഞ്ഞു വാഹനത്തിനടുത്തേക്ക് ചെന്നു. ഹോ.ഹെല്‍മെറ്റ്‌ ഹാളിലാനല്ലോ...വാതിലിനു മറയില്‍ ചെന്നു നോക്കിയപ്പോള്‍ മനസ്സിലായി....ആരോ അത്യാവശ്യക്കാരന്‍ അടിച്ചു മാറ്റിയിരിക്കുന്നു...ഇന്നും നാട്ടിലൂടെ പായുന്ന വാഹനങ്ങളില്‍ ഞാനെന്റെ തലയുടെ കാവല്‍ക്കാരനായ ഹെല്‍മെറ്റ്‌ തിരയാറുണ്ട്...ഇന്നു ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കുമ്പോള്‍ കാണുന്ന കാഴ്ചകള് സത്യത്തില്‍ ഉളവാക്കുന്ന അസ്വസ്ഥത എത്രയാണെന്ന് പറയുക വയ്യ.....ചിലര്‍ ഹെല്‍മെറ്റ്‌ തങ്ങളുടെ കയ്യിലൂടെയും മിററിലൂടെയും കോര്‍ത്തിട്ടു വാഹനവുമായി പറക്കുന്നു..വഴിയരികിലെ വിലക്കുറവു നോക്കി സ്വന്തമാക്കിയ വ്യാജനുമായി ചിലര്‍......മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ ബലത്തില്‍ ചിലര്‍.....ഡാഷ് ഹണ്ട് നായയുടെ ചെവിയെ അനുസ്മരിപ്പിച്ചു കൊണ്ട് ചിന്‍ സ്ട്രാപ് ഇടാതെ ചിലര്‍.....തൊപ്പി പോലെ ഹെല്‍മെറ്റ്‌ ധരിച്ചു കൊണ്ട് ചിലര്‍......ഇവരെയൊക്കെ പറഞ്ഞു നന്നാക്കാംഎന്നുള്ള അമിതമായ വിശ്വാസമില്ലെങ്കിലും അതിനു ശ്രമിക്കാറുണ്ട്....പക്ഷെ ഹെല്‍മെറ്റ്‌ ധരിക്കാതെ വന്ന ഒരുവനോട് ചോദിക്കാനാഞ്ഞ ഞാനെന്റെ കൈ പെട്ടെന്ന് തന്നെ താഴ്ത്തി...പുതുതായി ഫിറ്റ്‌ ചെയ്ത വിഗ് ഉടയാതെ ഇരിക്കാന്‍ ,പിന്നിലിരിക്കുന്ന ഭാര്യക്ക് ഹെല്‍മെറ്റ്‌ കൈമാറിയ അവനോടു ഞാനെന്താ പറയേണ്ടത്.... എന്നാലും മനസ്സില്‍ പറഞ്ഞു....തലയുണ്ടെങ്കിലെ വിഗ് വെക്കാന്‍ പറ്റു......
കുട്ടിക്കാലത്ത് സമീപത്തുള്ള ഫാക്ടറികളുടെ ഗേറ്റില്‍ സെക്യൂരിറ്റി പണി നോക്കിയിരുന്ന ഗൂര്‍ഖകളെ കണ്ടിട്ടുണ്ട്....താല്‍ക്കാലിക ലാഭത്തിനായി വസ്ത്രങ്ങള്‍ അന്വേഷിച്ചു നഗരത്തിലൂടെ നടന്ന വഴിയില്‍ ടിബറ്റന്‍ കാരെ കണ്ടു..മലയാളി പിന്മാറിയ കേബിള്‍ ഇടാനുള്ള കുഴികളുടെ പണിക്കും കൂലിവേലക്കും തമിഴന്മാരുടെ ആധിപത്യം കണ്ടു...തമിഴന്‍ കൂലി കൂട്ടി മലയാളിയേക്കാള്‍ മിടുക്കനാകാന്‍ നോക്കിയപ്പോള്‍ അങ്ങ് ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും തമിഴനോളം പോന്ന ലക്ഷണം ഉള്ളതും ഇല്ലാത്തതുമായ മനുഷ്യ യന്ത്രങ്ങളെ ഇറക്കുമതി ചെയ്തു കണ്ടു....ഹോട്ടെലുകളില്‍ വിശപ്പകറ്റാനിരുന്നപ്പോള്‍ ടേബിള്‍ വൃത്തിയാക്കാന്‍ ആസാമികളെയും കണ്ടു.....മേസണ്‍ ആയും പ്ലുംബെര്‍ ആയും വടക്കന്മാരെ കണ്ടു... പക്ഷെ ഇതെല്ലാം സഹിക്കാം....ഇന്നലെ എറണാകുളം ടൌണ്‍ ഹാളിനു മുന്നില്‍ ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കവേ ബസ്‌ സ്റ്റോപ്പില്‍ നിന്ന് ഇറക്കി നിര്‍ത്തിയ ബസിനെ നോക്കി മുന്നോട്ടു കെട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട എന്നെ നോക്കി തലയാട്ടിയ നേപ്പാളിയെ കണ്ടപ്പോള്‍ അന്തം വിട്ടു പോയി.......ഡോര്‍ ചെക്കര്‍ ,ക്ലീനര്‍ അഥവാ മലയാളികളുടെ സ്വന്തം കിളി ആയിരുന്നു ആ നേപ്പാളി.......
ദാഹം പണ്ടേ കൂടുതലായ എന്റെ ഹീറോ ഹോണ്ടയ്ക്ക് ദാഹ ശമനി വാങ്ങാനായി കമ്പനി വഹ പമ്പില്‍ കയറി...ക്യു സിസ്റ്റം പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്ന പമ്പ് ജീവനക്കാരന്‍ പയ്യന്‍ എന്റെ ആവശ്യത്തെ നിഷ്ക്കരുണം തള്ളി എന്റെ മുന്നിലുണ്ടായിരുന്ന അംബാസടര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി ഡിക്കി തുറന്നു ഇന്ധനടാങ്കു തുറന്നു കൊടുക്കുന്നത് വരെ എന്റെ ക്ഷമ പരീക്ഷിച്ചു.....പിന്നെ വിചാരിച്ചു ..പോട്ടെ....അവനെ തെറ്റ് പറയുന്നതെന്തിന്...അവന്‍ അവന്റെ ജോലി കൃത്യമായി ചെയ്യുന്നു......എന്റെ അക്ഷമക്ക് അവനെന്തു പിഴച്ചു...ഉച്ച ഭക്ഷണം കഴിക്കാതിരുന്ന ക്ഷീണത്തില്‍ ബൈക്കില്‍ വളഞ്ഞിരുന്നു നൂറു രൂപക്ക് എന്ന് പറഞ്ഞപ്പോള്‍ വാച്ചിന്റെ മാതൃകയിലുള്ള സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ ആചാര മര്യാദകളും പാലിച്ചു കൊണ്ട് അവന്‍ എന്റെ സഹാചാരിക്ക് കുടിനീര് പകര്‍ന്നു.....റീഡിങ്ങിലേക്ക് എന്റെ കണ്ണുകള്‍ പതിവുപോലെ സഞ്ചരിച്ചു...രണ്ടേകാല്‍ ലിറ്റര്‍....മനക്കണക്ക് കൂട്ടിയപ്പോള്‍ തന്നെ ഒരപായ മണി മുഴങ്ങി....പയ്യന്‍സും അതിലേക്കു നോക്കി....പിന്നെ സ്വരം താഴ്ത്തിപ്പറഞ്ഞു....ചേട്ടാ...ഒരബദ്ധം പറ്റി....പെട്രോളിന് പകരം ടാങ്കിലേക്ക് പോയത് ഡീസല്‍ ആണ്..വാഹനം കസ്റ്റമേഴ്സ് ആരും കാണാതെ പുംബിന്റെ പിന്നാംബുരതെക്ക് കൊണ്ട് പോയി ആര് കാണാതെ നീളന്‍ ഹോസ് കൊണ്ട് വലിച്ചു വലിയ കപ്പിലേക്ക് പകര്‍ന്നു.....ശേ....ഞാന്‍ കാരണം ചേട്ടന്റെ സമയം ഒരു പാട് പോയല്ലേ എന്നിങ്ങനെ പയ്യന്‍സ് എന്നെ സമാധാനിപ്പിക്കാന്‍ സ്വയം പഴി പറഞ്ഞു കൊണ്ടിരുന്നു....പമ്പിലെ ഓഫീസ് ജീവനക്കാരി ഈ കാഴ്ച കണ്ടു വന്നു അവന്റെ ചെവിയിലിറുക്കി...നീയിന്നും കാശ് കളഞ്ഞല്ലേ എന്നൊരു ചോദ്യവും പാസ്സാക്കി അവളുടെ വഴിയെ പോയി....കാര്യം മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞതിതാണ്....ഞാന്‍ പലവട്ടം ഇവരോട് പറഞ്ഞതാണ്....രണ്ടും കൂടി നിറക്കുന്നിടത് എന്നെ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന്.....ഞാനീ പണി നിര്‍ത്താന്‍ പോകുവാണ്‌....കാശ് മുഴുവന്‍ ഇവിടെ കൊടുക്കാനെ തികയു..ഈ സാധനം ഇനി വിറകു കത്തിക്കാനെടുക്കാം......ഇത്രയൊക്കെ പറയാന്‍ ഇവനെ പ്രേരിപ്പിച്ചതെന്താണ് എന്ന് ചിന്തിച്ച എന്നോട് അവന്‍ ഇതു കൂടി പറഞ്ഞു...കഴിഞ്ഞ ദിവസം ഡീസല്‍ കാറില്‍ അവനൊഴിച്ചത് പെട്രോള്‍ ആണെന്ന്........ .
തിരക്കേറിയ എറണാകുളം നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്നു മുകളിലൂടെ വരുന്ന വാഹനങ്ങളില്‍ ഒരു കാറിനു നേരെ എന്റെ ട്രാഫിക് ഡ്യൂട്ടിക്കാരന്‍ സഹപ്രവര്‍ത്തകന്‍ കൈ കാണിച്ചു...ആ വാഹനത്തിന്റെ ഡ്രൈവര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചാണ് വാഹനമോടിച്ചിരുന്നത്......വാഹനം റോഡിനരികിലേക്ക് ഒതുക്കിയിടാന്‍ ദൂരെ നിന്ന് തന്നെ കൈ കൊണ്ട് നിര്‍ദേശം നല്‍കി....കാറിന്റെ വേഗത കുറച്ചു റോഡിന്‍റെ അരികിലേക്ക് ഒതുക്കിയിടാന്‍ ഒരുങ്ങിയ ഡ്രൈവര്‍ പെട്ടെന്ന് തന്നെ നയം മാറ്റി സമീപത്തു തന്നെയുള്ള പെട്രോള്‍ ബങ്കിന്റെ വീതിയുള്ള ഭാഗത്ത്‌ കൂടെ വാഹനം യുവാക്കളെ വെല്ലുന്ന രീതിയില്‍ പായിച്ചു....സുഹൃത്ത്‌ ഉടന്‍ തന്നെ വയര്‍ലെസ്സിലൂടെ അടുത്ത പോയിന്റിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.....ആളും വാഹനവും ഏതോ ഊടു വഴിയിലൂടെ രക്ഷപ്പെട്ടു കളഞ്ഞു.... ....ഈ സംഭവ കഥയില്‍ എന്നെ ചിരിപ്പിച്ചത് മറ്റൊന്നുമല്ല.....എന്റെ സുഹൃത്തിനെ വെട്ടിച്ചു കടന്നു കളഞ്ഞ ആ വാഹനം ഓടിച്ചിരുന്നത് ഒരു വികാരിയച്ചനായിരുന്നു......അച്ഛനെ ആ നിമിഷം സാത്താന്‍ കീഴടക്കികളഞ്ഞതാണോ എന്തോ...നിങ്ങള്‍ക്കെന്തു തോന്നുന്നു.????....

പാതാളം ഗീത അഥവാ പാവങ്ങളുടെ സിനിമ പാരഡായ്സോ

സംഗീത ,ആരാധന ,ഗീത, ഉദ്യോഗമണ്ഡല്‍...... ഇതു കേവലം 3 പെണ്ണുങ്ങളുടെ പേരോ ഒരു സ്ഥലത്തിന്റെ പേരോ മാത്രമല്ല....പുക നിറഞ്ഞ എന്റെ ഏലൂര്‍ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിലെ സിനിമ പ്രേമികളെ തൃപ്തരാക്കിയിരുന്ന കൊട്ടകകള്‍ അഥവാ സി ക്ലാസ് തീയറ്ററ്കളാനവ.....കാലത്തിന്റെ അനിവാര്യതയില്‍ സംഗീതയും ആരാധനയും ആദ്യം വിട പറഞ്ഞു......ഫാക്ടിന്റെ പ്രതാപം ക്ഷയിച്ചതോടെ നഗരത്തിലെ പ്രദര്‍ശന ശാലകളോട് കിട പിടിക്കാന്‍ തക്ക കേല്പ്പുണ്ടായിരുന്ന ഫാക്ടിന്റെ സ്വന്തം ഉദ്യോഗമാണ്ടല്‍ തീയറ്ററും പിന്നാലെ പോയി.....ഞങ്ങളുടെ കുട്ടിക്കാലത്തെ സായാഹ്ന്നങ്ങളില്‍ കളി അവസാനിപ്പിക്കുന്നതിനുള്ള സമയം അറിയുന്നതിനുള്ള ഒരു വഴി ഗുരുവായൂരപ്പാ കണ്ണാ കൈ തൊഴാം എന്നഭക്തി ഗാനത്തിലൂടെ ചിത്രയുടെ ശബ്ദം റെക്കോര്‍ഡ്‌ ആയി ഗീത തീയറ്ററിലെ ലൗഡ് സ്പീക്കരിലൂടെ മുഴങ്ങുമ്പോഴായിരുന്നു.....ഓപ്പരേറ്റര്‍ മോഹനേട്ടന്‍ വെട്ടിക്കളഞ്ഞ ഫിലിം തുണ്ടുകള്‍ പിന്നാമ്പുറത്ത് നിന്ന് പെറുക്കിയെടുത്തു വീട്ടില്‍ കൊണ്ട് പോയി കണ്ണാടിയില്‍ നിന്ന് നീളുന്ന വെയില്‍ നാളങ്ങളുടെ സഹായത്താല്‍ വെള്ള കുമ്മായ ചുവരില്‍ പ്രദര്‍ശിപ്പിച്ച കുട്ടിക്കാലം.തീയറ്ററിനു മുന്നില്‍ ബാവാക്കയുടെ കപ്പലണ്ടിക്കച്ചവടവും പേരറിയാത്ത ചിലരുടെ കിലുക്കിക്കുതുകളിയും ഗുണ്ടുകളിയുമൊക്കെ നടന്ന കാലം........എം ജി ആറും, ശിവാജിയും ,രജനീകാന്തും,വിജയകാന്തും ഗീതയുടെ വെള്ളിതിരകളില്‍ വിസിലടിക്കൊപ്പവും കയ്യടിക്കൊപ്പവും തകര്‍ത്ത നാളുകള്‍............,...ജോലി കഴിഞ്ഞു വന്നു ബസ് ഇറങ്ങി കപ്പലണ്ടിയും വാങ്ങി വീട്ടിലേക്കു പോകാതെ തീയറ്ററിലേക്ക് പോകുന്ന തമിഴന്‍ ഞങ്ങള്‍ക്കല്‍ഭുതമായിരുന്നു.....ശക്തമായ കാറ്റിലും മഴയിലും തീയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു വീണപ്പോള്‍ ഞങ്ങളെക്കാളേറെ ദു:ഖിച്ചത് ഞങ്ങളുടെ നാട്ടില്‍ വേരുരപ്പിച്ച തമിഴരായിരുന്നു...അമ്മയും മാക്ടയും ഫെഡരേഷനുമൊക്കെ പരസ്പരം അങ്കം വെട്ടുന്നതൊന്നും കാണാന്‍ നില്‍ക്കാതെ വര്‍ഷങ്ങള്‍ക്കു മുന്‍പേ പഴയ പ്രോജെക്ടരിലൂടെ അവസാന ചിത്രവും പ്രദര്‍ശിപ്പിച്ചു തന്റെ സേവനം അവസാനിപ്പിച്ചു...പഞ്ചായത്ത് മാറി തീയറ്റര്‍ രഹിത മുനിസിപ്പാലിറ്റി ആയപ്പോഴും തീയറ്റര്‍ ഗോഡൌണ്‍ ആയി മാറിയപ്പോഴും പാതാളം ഗീത ഇന്നുമുണ്ട്‌.....................,, ബസ് സ്റൊപ്പിന്റെ രൂപത്തില്‍.........................,....ഇന്നുംഅതിനു മുന്നിലൂടെ നടക്കുമ്പോഴും മനസ്സ് പറയും ..ഇവിടെയൊരു തീയറ്റരുണ്ടായിരുന്നു...ഞങ്ങള്‍ പാവങ്ങളുടെ സിനിമാ പാര ഡായ്സോ.....

Monday, 16 January 2012

ചില പെണ്‍കഥകള്‍ ....

ക്ലോസപ്പ് പുന്ജിരിയുമായി വന്നു ,അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുന്ന അപ്പാപ്പന്മാരെയും അമ്മാമ്മമാരെയും ചാക്കിലാക്കി പോളിംഗ് ബൂത്തിലെത്തിച്ചു ജയിച്ചു കയറിയ സ്ഥാനാര്‍ഥിയെ അല്ല വാര്‍ഡ്‌ മെമ്പറെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടാത്ത അവസ്ഥക്ക് ഒരു മാറ്റമുണ്ടാക്കിയത് ജനകീയാസൂത്രണം വഴിയാണ് എന്ന് വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍ ....മെമ്പറെ അന്വേഷിക്കാന്‍ ജയിപ്പിച്ചു വിട്ടവരും അത് വരെ ശ്രമിച്ചിരുന്നില്ല എന്ന
താണ് വാസ്തവം....ചുരുങ്ങിയ പക്ഷം എന്‍റെ നാട്ടിലെങ്കിലും....പദ്ധതി പ്രകാരം വിതരണം ചെയ്ത ആടും കോഴിയുമൊക്കെ തീന്‍ മേശയിലെ വിഭവങ്ങള്‍ ആയെങ്കിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല...ഇന്നിപ്പോ കുടുംബ ശ്രീ ആയി...സ്വയം തൊഴിലുറപ്പ് പദ്ധതിയായി......അത് കൊണ്ട് അതിനെ കുറിച്ചാകാം കഥ... ഞാന്‍ പറയാന്‍ പോകുന്ന കുടുംബശ്രീയിലെ പെണ്മണികള്‍ ഞായറാഴ്ച സമ്മേളിച്ചിരുന്നത് പോര്മുഖത്തു ശത്രു രാജ്യങ്ങള്‍ നേര്‍ക്ക്‌ നേര്‍ വരുന്നതിനെ അനുസ്മരിപ്പിച്ചിരുന്നു....ഒരാള്‍ പറയുന്നതിനെ അടുത്തയാള്‍ വെട്ടും...ഇടയ്ക്ക് വീടുകളില്‍ നിന്ന് പുരുഷ പ്രജകള്‍ തല പുറത്തേക്കിട്ടു കാത്തു കൂര്‍പ്പിക്കും....തന്റെ ഭാര്യയുടെ ശബ്ദമാണോ ഉയര്‍ന്നു കേള്‍ക്കുന്നത് എന്നറിയാന്‍ .....ചില നേരം സെക്രെട്ടരിയുടെ എകാതിപത്ത്യം അംഗീകരിച്ചു തരാന്‍ പട്ടില്ലായെന്നു എല്ലാരും കൂടി ഒത്തൊരുമിച്ചു പറയുന്നത് കേള്‍ക്കാം....അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച യുദ്ധം തുടങ്ങി...പരസ്പരം പോരടിച്ചു ക്ഷീണിച്ചപ്പോള്‍ ചിലര്‍ വാക്കൌട്ട് നടത്തി...അവസാനം സെക്രെട്ടറി മാത്രം ബാക്കിയായി...സമയം പോയി...ആരും തിരിച്ചു വരുന്നില്ല....സെക്രട്ടറി ഓരോരുത്തരുടെ വീട്ടില്‍ പോയി വിളി തുടങ്ങി....ഒന്ന് വാന്നെ...യോഗം അവസാനിപ്പികാനുള്ളതാ...ഇല്ലാ ഇല്ലാ ഇല്ലാ...എല്ലാരുടെയും മറുപടി ഒന്നായിരുന്നു...പിന്നെ കണ്ട കാഴ്ച ഇതാണ്....പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു , ദേശീയ ഗാനം ഒറ്റയ്ക്ക് പാടി ഈ യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു ഞങ്ങള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നവര്‍ക്ക് തല കുത്തി നിന്ന് ചിരിക്കാന്‍ വകയൊപ്പിച്ചാണ് സെക്രെട്ടറി യോഗനടപടികള്‍ പൂര്‍ത്തിയാക്കിയത്....
ചാറ്റല്‍ മഴയുള്ളൊരു ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറെ പെണ്മണികള്‍ ചേര്‍ന്ന് ഒരു കാന വൃത്തിയാക്കുന്നു നഗരത്തിലെ അഴുക്കു നിറഞ്ഞ കാനയല്ല...മണ്ണും മണലും നിറഞ്ഞു പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു കാന ...മണ്ണ് തോണ്ടി കരയിലിടുന്നുണ്ട്‌ എല്ലാരും...രണ്ടു ദിവസം കഴിഞ്ഞു അത് വഴി പോകുമ്പോള്‍ എല്ലാ മണ്ണും വീണ്ടും കാനക്കകത്ത് തന്നെ വീണു കിടക്കുന്നു ...ആ കലാപരിപാടിയായിരുന്നു സ്വയം തൊഴിലുറപ്പ് പദ്ധതി...നാളെയും കോരാന്‍ വല്ലതും വേണമല്ലോ....ആ പെണ്മണികള്‍ സ്വയം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു...ഇതൊക്കെയാണെങ്കിലും പെന്മാനികളെ..നിങ്ങള്‍ ബുദ്ധി ശാലികളാണ് ....കേരളത്തില്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും അമ്പതു ശതമാനം കിട്ടാന്‍ യോഗ്യരാണ്‌... നിങ്ങള്‍ ...ഇതൊരു കഥ മാത്രം...കെരുവിക്കരുതെ...