Sunday, 14 October 2012

ഒരു നുണക്കഥ


ഒരു നുണക്കഥ 

 ഇതൊരു ചൈനീസ്‌ നാടോടിക്കഥയാണ്...
ചൈനയിലെ ഒരു മദ്യശാലയിലിരുന്നു ഇരുന്നു കുറേപ്പേര്‍ മത്സരിച്ചു വീഞ്ഞ് കുടിക്കുകയാണ്....ആഘോഷം മുറുകിയപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു....ഇനി നമുക്ക് രസകരങ്ങളായ കഥകള്‍ പറയാം...പറയുന്ന കഥ നുണക്കഥയായിരിക്കണം ...ആരും വിശ്വസിക്കാനും പാടില്ല...അഥവാ വിശ്വസിച്ചാല്‍ പിഴയായി വീഞ്ഞ് നല്‍കേണ്ടി വരും....തുടര്‍ന്ന് ഓരോരുത്തരായി ബഡായികള്‍ പറഞ്ഞു തുടങ്ങി...നുണക്കഥകള്‍ അരങ്ങു തകര്‍ക്കുന്നത് കേട്ട് അസ്വസ്ഥനായ ചിയാന്‍ഗ് സെന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവരോടു നുണക്കഥകള്‍ നിര്‍ത്താന്‍ ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടു..തുടര്‍ന്നയാള്‍ പറഞ്ഞു...ഇനി ഞാനൊരു കഥ പറയാം...നുണക്കഥയൊന്നുമല്ല കേട്ട് രസിക്കാന്‍ ...എന്‍റെ ജീവിതത്തില്‍ നടന്ന സംഭവമാണ്....തുടര്‍ന്നയാള്‍ കഥപറയാന്‍ തുടങ്ങി.....


ഒരിക്കല്‍ ഞാനും എന്‍റ
െ കൂട്ടുകാരനും ചേര്‍ന്നൊരു യാത്ര പോയി....മനോഹരമായ കാഴ്ചകള്‍ കണ്ടു രസിച്ചങ്ങനെ നടക്കുമ്പോള്‍ ദൂരെ നിന്ന് മനോഹരമായ ഒരു പാട്ട് കേട്ടു ....നോക്കുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി....ഹാ...എന്തൊരു സൗന്ദര്യം..ഇവള്‍ മനുഷ്യ സ്ത്രീ തന്നെയാണോ...അതോ വല്ല ദേവതയോ....അവളുടെ പാട്ട് കേട്ടു ,അവളുടെ ഭംഗിയില്‍ മതിമയങ്ങി ഞാനങ്ങനെ കുറെ നേരം നടന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ അവളെ പേരെടുത്തു വിളിച്ചു.....അത് കേട്ടു അവള്‍ പെട്ടെന്ന് ഓടിപ്പോയി....ഞാന്‍ എന്‍റെ കൂട്ടുകാരനെ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ ....എനിക്ക് വഴി തെറ്റിയിരിക്കുന്നു...അലഞ്ഞു തിരിഞ്ഞു നടന്നു ഒടുവില്‍ വിശന്നു തളര്‍ന്നു ഞാനൊരു മരച്ചുവട്ടില്‍ കിടന്നു....ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി....രാത്രി ഏറെ നേരമായിക്കാണണം...എന്‍റെ ദേഹത്ത് എന്തോ കുത്തുന്ന പോലെ തോന്നി...ശരീരമാകെ ചൊറിയുന്ന പോലെ...ദേഹം ആകെ വലിഞ്ഞു മുറുകുന്നു...പിന്നെ പിന്നെ എന്‍റെ ശരീരത്തും മുഖത്തും രോമം വന്നു നിറഞ്ഞു.....ആകെ ഒരു മാറ്റം...ദൈവമേ...ഞാനൊരു കടുവയായിട്ടാണല്ലോ മാറിയിരിക്കുന്നത്...ഹോ...എന്തൊരു കരുത്ത് ...ഏതായാലും കൊള്ളാം...ഇത്രയും നാള്‍ ഒരു മനുഷ്യനായി ജീവിച്ചതല്ലേ...ഇനി കടുവയായി ഒന്ന് ജീവിച്ചു നോക്കാം..ഒരു കൌതുകം...നല്ല വിശപ്പുണ്ടല്ലോ...എന്താണൊന്നു കഴിക്കുക....ഞാന്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു...അങ്ങനെ നടക്കുന്ന വഴിക്ക് ഒരു പശു പുല്ലു തിന്നു കൊണ്ട് നില്‍ക്കുന്നു....എന്‍റെ വായില്‍ വെള്ളമൂറി...ഞാനൊരു മനുഷ്യനാണെന്നതു മറന്നു....ആ പശുവിന്റെ മേല്‍ ചാടി വീണു അതിനെ കൊന്നു മാംസവും രക്തവും രുചിച്ചു....പശുവിനെ ആക്രമിക്കുന്ന സമയം അതിന്റെ കരച്ചില്‍ ആരോ കേട്ടിരിക്കണം...നാട്ടുകാര്‍ ഉണര്‍ന്നു...പശുവിന്റെ ശരീരം കണ്ടു അവര്‍ കടുവ ഇറങ്ങിയിട്ടുണ്ട് എന്ന് വിളിച്ചു കൂവി....ആളുകള്‍ ആയുധങ്ങളുമായി ഒച്ച വെച്ച് വന്നപ്പോഴേക്കും ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു...എനിക്കെന്നോടു തന്നെ അറപ്പ് തോന്നി....ഞാനൊരു പശുവിനെ കൊന്ന് അതിന്റെ മാംസം ഭക്ഷിച്ചിരിക്കുന്നു....ഛെ...മനസ്സിനോട് തര്‍ക്കിച്ചു അവസാനം ഞാന്‍ ഒരു കല്ലിടുക്കിലേക്ക് കയറി കിടന്നുറങ്ങി....

                                       പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തിറങ്ങി....ആരും കാണാതെ കുറച്ചു നേരം നടന്നു...പെട്ടെന്ന് മനോഹരമായ പാട്ട് കേട്ട്..ഇതു അവളല്ലേ...ആ സുന്ദരി...ഞാന്‍ പാട്ട് കേട്ട ദിക്കിലേക്ക് ഓടി ചെന്ന്..അതവള്‍ തന്നെ...എനിക്കവളോട് പ്രേമം തോന്നി..അവളോട്‌ എന്റെ ഇഷ്ട്ടം അറിയിക്കാം....ഞാന്‍ പതുക്കെ അവളുടെ പിന്നില്‍ ചെന്ന് അവളെ വിളിച്ചു...പെട്ടെന്ന് അവള്‍ കടുവാ കടുവാ എന്ന് അലറി നിലവിളിച്ചു കൊണ്ട് ഓടിയപോഴാനു ഞാന്‍ കടുവയായി മാറിയെന്ന ബോധം എനിക്ക് വന്നത്...അവള്‍ പറഞ്ഞത് കൊണ്ടായിരിക്കണം നാട്ടുകാര്‍ സംഘടിച്ചു എനിക്ക് വേണ്ടിയുള്ള അന്വേഷണമായി....അവര്‍ വേട്ടക്കാരനായ ചങ്ഗ് ചുവിനെ എന്നെ പിടിക്കാനായി കൊണ്ട് വന്നു...നാല് പാട് നിന്നും തീയിട്ടു ചങ്ഗ് ചു എന്നെ കുരുക്കിയതാണ്...പക്ഷെ തോക്ക് എടുത്തു പ്രയോഗിക്കുന്നതിനു മുന്‍പേ ഞാനയാളെ ആക്രമിച്ചു...ആ പോരാട്ടത്തില്‍ ഞാനയാളെ കടിച്ചു കീറി കൊന്നു...ഞാന്‍ അവിട് നിന്ന് ഓടി ഓടി ആ പഴയ മരച്ചുവട്ടിലെത്തി...ക്ഷീണം കാരണം അവിടെ കിടന്നുറങ്ങി...നേരം വെളുത്തപ്പോള്‍ ഞാനെഴുന്നേറ്റത് ചിയാന്ഗ് എന്ന പഴയ മനുഷ്യനായിട്ടായിരുന്നു....

ചിയാന്ഗ് ഇതു പറഞ്ഞു നിര്‍ത്തിയത്  ഉള്ളിലുണ്ടായിരുന്ന എന്തോ ഭാരം ഒഴിഞ്ഞ പോലെയാണ്...നല്ല അസ്സല് നുണക്കഥ തന്നെ.....ഹ ഹ...ഹാ.....കടുവയായി മാറിയത്രെ....ഒരു പശുവിനെയല്ലേ തട്ടിയത്....എന്തൊരു കല്ലു വച്ച നുണ... ആളുകള്‍ അയാളെ അഭിനന്ദിച്ചു...പെട്ടെന്നാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് അവിടുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ ചിയാങ്ങിനു നേരെ പാഞ്ഞടുത്തത്...അപ്പൊ നീയായിരുന്നല്ലേ ആ കടുവ....എന്‍റെ പിതാവിനെ കൊന്ന കടുവ...അത് വേട്ടക്കാരന്‍ ചന്ഗ്ച്ചുവിന്റെ മകനായിരുന്നു...സുഹൃത്തെ ഞാനാ സമയം ഒരു കടുവയായിരുന്ന...ഞാനരിയാതെയാണ്....ചിയാന്ഗ് പറഞ്ഞു...ബാക്കിയുള്ളവര്‍ സ്തബ്ധരായി...ശരിയാണോ ഈ പറയുന്നത്..നീ കടുവയായിരുന്നോ...നീയാണോ ആ മനുഷ്യനെ കൊന്നത്.....ഒരാള്‍ ചോദിച്ചു...തലയാട്ടിയ ചിയങ്ങിനു നേരെ അവര്‍ കുതിച്ചു...നീ കടുവയായിരുന്നെങ്കിലും ഒരു മനുഷ്യന്റെ ചിന്ത നിനക്കുണ്ടായിരുന്നില്ലേ,.....പിന്നെ നീയെന്തിനാണ്‌ ഒരു മനുഷ്യനെ കൊന്നത്...അവര്‍ നാല് പാട് നിന്നും ചിയാങ്ങിനു നേരെ വാക്ശരം  തൊടുത്തു...മര്‍ദനവും .. സഹികെട്ട ചിയാന്ഗ് ഉറക്കെ അലറി...പെട്ടെന്നാണ് അവന്റെ ശരീരം വലിഞ്ഞു മുറുകിയത്...അവനില്‍ എന്തോ ഊര്‍ജം നിറഞ്ഞു....വിരലുകളില്‍ നിന്ന് നീളന്‍  നഖങ്ങള്‍ പുറത്തേക്ക് വന്നു.......അവന്‍ തന്‍റെ കൈകള്‍ കൊണ്ട് അവരെ ആക്രമിക്കാനാഞ്ഞു...അവന്‍ കടുവയായി മാറിക്കഴിഞ്ഞിരുന്നു...


എം .ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ നാടകമത്സരത്തില്‍ ഞങ്ങള്‍ മഹാരാജാസുകാര്‍ക്ക് വേണ്ടി കടുവ എന്ന ഈ നാടകം ഒരുക്കിയത് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങിയ ദീപന്‍ എന്ന സംവിധായകന്‍ ആയിരുന്നു...ദീപനോടൊപ്പം ജോസ്,ജെയിംസ്‌ ഏലിയ,ഗോപാലേട്ടന്‍ എന്നിവരും നാടക സംവിധാനത്തില്‍ പങ്കാളികളായി....നാടകത്തിനു മഹാരാജാസിന് സമ്മാനവും കിട്ടി...കടുവയായി അരങ്ങു തകര്‍ത്തത് അന്‍വര്‍ റഷീദ് ആയിരുന്നു....അതെ....രാജമാണിക്യം,ബ്രിഡ്ജ് (കേരള കഫെ) , ഉസ്താദ്‌ ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ നിങ്ങള്ക്ക് സുപരിചിതനായ സംവിധായകന്‍ അന്‍വര്‍ റഷീദ് ...മികച്ച നടനായ അന്‍വറിനെ പ്രേക്ഷകര്‍ക്ക്‌ കാണാനാവുമോ...കാത്തിരുന്നു കാണുക തന്നെ....

No comments:

Post a Comment