Thursday, 23 February 2012

ഒരു നിഷ്ക്കളങ്കന്‍ കള്ളനായ കദന കഥ....

വ്യവസായ ശാലയായ ഫാക്ടിന്റെ സുവര്‍ണ്ണ കാലത്ത് മികച്ച അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ ക്കൊണ്ട് മറ്റേതു സ്കൂളുകള്‍ക്കും മാതൃകയായിരുന്ന 3 യു പി സ്കൂളുകളും 2 ഹൈസ്കൂളുകളും ഏലൂര് എന്ന എന്റെ നാട്ടില്‍ ഫാക്ടിനുണ്ടായിരുന്നു.....സ്പോര്ട്ട്സിലും കലാമത്സരങ്ങളിലും നിരവധി നേട്ടങ്ങള്‍ ഫാക്ടിലെ വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് നേടുമായിരുന്നു....

ആ ഫാക്ടിന്റെയുപി സ്കൂളുകളിലൊന്നില്‍ അക്കാല ത്തു പഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തന്നെ കരുതുന്നു.....

ഇനി കാര്യത്തിലേക്ക് കടക്കാം....ഏഴാം ക്ലാസിലാണ് അന്ന്..

രാവിലെ തുടങ്ങുന്ന ക്ലാസ്സിന്റെ കാപ്സൂള്‍ ഇടവേളകളില്‍ പോലും പമ്പരവും ,ഫുട്ട് ബോളുമായൊക്കെ കളിക്കാന്‍ ഇറങ്ങുമായിരുന്നു അന്ന്...വൈകുന്നേരം

ക്ലാസ്സു വിട്ടാലും മടുക്കുന്നത്

വരെ ക്രിക്കറ്റും ഫുട്ബോളുമായി തകര്‍ത്തു നടക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ആ സംഭവം നടന്നത്...

അന്ന് സ്കൂളിലെ അധ്യാപകരെല്ലാം എന്തോ മീറ്റിങ്ങിനായി ഫാക്ട്ടിന്റെ തന്നെ മറ്റൊരു സ്കൂളില്‍ പോയതിനാല്‍ നേരത്തെ സ്കൂളു വിട്ടു....ഞങ്ങള്‍ കളിക്കാര് പതിവ് പോലെ പന്തുമായി കളിക്കാനിറങ്ങി...കളിച്ചു മടുത്തു വീട്ടിലേക്കു പോകാന്‍ ഞാനും കൂട്ടുകാരും ബാഗുമെടുത്തു ഗേറ്റ് കടന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

സഹപാറി ബിനുവാണ്....തൊട്ടാവാടിയും ചൊറിയന്‍ ഇലകളും മധുരമുള്ള കൊട്ടക്കാ എന്ന് പേരുള്ള ചെറിയ കായുമൊക്കെ ചേര്‍ന്ന് കാട് പിടിച്ചു കിടക്കുന്ന

സ്കൂളിന്റെ ഒരു മൂലയില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന തെങ്ങിന്റെ താഴെ തേങ്ങ വീണു കിടപ്പുണ്ടത്ത്രെ...സമീപത്തെ ബേക്കറിയില്‍ കൊടുത്താല്‍ തേങ്ങ ഒന്നിന് രണ്ടു രൂപ കിട്ടും...സിപ് അപ്പിന് വില ഒരു രൂപയേയുള്ളൂ....ബാക്കി മിട്ടായി മേടിക്കാം,...ചെകുത്താന്‍ കൂട്ടുകാരന്റെ രൂപത്തില്‍ വന്നതാണോ എന്നറിയില്ല...തിരികെ സ്കൂളിലേക്ക് നടന്നു...

മനക്കണക്ക് കൂട്ടി കാടിനകതെക്ക്ഞാനും കൂട്ടുകാര് മൂന്നു പേരും(രതീഷ്‌,രാജേഷ്,ബിനേഷ് ) നൂണ്ടു കയറി.....വിരുതന്മാര്‍ ചിലര്‍ നമ്മെക്കാള്‍ മുന്‍പേ തേങ്ങയും കൊണ്ട് കടന്നിരിക്കുന്നു....നിരാശരായി പുറത്തേക്കു കടക്കാന്‍ വഴിതിരയുമ്പോള്‍ അതാ കിടക്കുന്നു തേങ്ങകള്‍......

ചിതല്‍ അരിച്ചിട്ടുണ്ട് എങ്കിലും കുലുക്കി നോക്കിയപ്പോള്‍ വെള്ളമുണ്ട്..ഭാഗ്യം...ഞങ്ങള്‍ നേരെ ബേക്കരിയിലേക്ക് പോയി തേങ്ങാ വിട്ടു സിപ് അപ്പും വാങ്ങി നുണഞ്ഞു ആഘോഷമായി വീട്ടിലേക്കു നടന്നു....പിറ്റേന്ന് രാവിലെ പതിവ് പോലെ സ്കൂളിലെത്തി....

ദേശീയ ഗാനവും കഴിഞ്ഞു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ പ്യൂണ്‍ സൂര്യന്‍ ക്ലാസിന്റെ വാതിക്കലെത്തി ക്ലാസ്സ്‌ ലീഡറോട് ഹെഡ് മാസ്റ്റര്‍ വിളിക്കുന്നുവെന്നറിയിച്ചു...ക്ലാസ്സ്‌ ലീഡര്‍ രതീഷ്‌ ഉടന്‍ ഹെഡ് മാസ്റ്ററെ കാണാന്‍ പുറപ്പെട്ടു..അപായമണിയൊന്നും അപ്പോള്‍ മുഴങ്ങിയില്ല.....അവന്‍ പോയി അല്‍പ്പ സമയം കഴിഞ്ഞു തിരിച്ചു വന്നുഞങ്ങളെ ....എന്നെയും...തലേന്ന് തേങ്ങ ഓപ്പരേഷനില്‍ പങ്കെടുത്ത മറ്റു കൂട്ടുകാരെയും ഹെഡ് മാസ്റ്ററുടെ റൂമില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം എത്ര ഗുരുതരമായിരിക്കുന്നു എന്നറിഞ്ഞത്...

തേങ്ങാ മോഷ്ട്ടിച്ചു വിട്ടു എന്നാണു കേസ്...ചിതലരിച്ചതോന്നും പ്രശ്നമല്ല...തേങ്ങ വിറ്റോ...വിറ്റു ...അതാണ്‌ കേസ്..ചിത്ര എന്നൊരു പെണ്‍കുട്ടി സല്‍പ്പേര് കിട്ടാന്‍ വേണ്ടി ഒറ്റിയതാണ്....തേങ്ങായേക്കാള്‍,   സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് ഉള്ള രാധാമണി ടീച്ചറിന്റെ വീട്ടില്‍ ആദ്യമായുണ്ടായ മാങ്ങ തല്ലിപ്പറിച്ചു കളഞ്ഞതാണ് പ്രധാന കേസ് ..ടീച്ചറോട് ഞങ്ങള്‍ ആ മഹാപാപികള്‍ക് വേണ്ടി ക്ഷമ പറഞ്ഞു,,,അവസാനം വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നാല്‍ മതിയെന്ന് പറഞ്ഞതിന്റെ വെളിച്ചത്തില്‍ രക്ഷകര്താക്കളെ വിളിച്ചു കൊണ്ട് വന്നു ക്ലാസ്സില്‍ കയറി....എന്തിനേറെ പറയുന്നു...ഉള്ള മാനം കപ്പല്‍ കയറി ..... ഏഴാം ക്ലാസ്സില്‍ നിന്ന് നല്ല മാര്‍ക്കോട് ജയിച്ചു ഫാക്ടിന്റെ ഹൈസ്കൂളില്‍ ചേരുന്നതിനു വേണ്ടിഅമ്മയുടെ കൂടെ സ്കൂളില്‍ ചെന്ന് ഹെഡ് മാസ്റ്ററെ കണ്ടു...ഫാക്റ്റ് ഈസ്ടേണ്‍ യു പി സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന മൂത്തത് സാര്‍ ആണ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍...എല്ലാം പരിശോധിച്ച് അഡ്മിഷന്‍ തന്നു... നന്ദി പറഞ്ഞു അദ്ധേഹത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തേക്കു നടക്കാനോരുങ്ങുമ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു....ഫാക്റ്റ്ഈസ്ടേണ്‍ യു പി സ്കൂളിനെക്കാള്‍ അധികം മാവും പ്ലാവും പുളിമരവും ഫാക്റ്റ്ഹൈസ്കൂളിലുണ്ട്..നിന്റെ അവിടുത്തെ പരിപാടി ഇവിടെ ഇറക്കരുത്....ഭൂമി പിളര്‍ന്നു ഇല്ലാണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആദ്യമായും

അവസാനവും ആയി ആഗ്രഹിച്ചത്‌ അന്നായിരുന്നു......

No comments:

Post a Comment